വസന്തൻ നിഷ്കളങ്കനും, നിരുപദ്രവകാരിയും സർവ്വോപരി നമ്രമുഖനും ആയിരുന്ന കലാലയ ജീവിതം തുടങ്ങിയ പ്രീ ഡിഗ്രീ കാലം. ഈവനിംഗ് ഷിഫ്റ്റ് കഴിഞ്ഞ്, വേഗം വീട്ടിൽ എത്തിപ്പെടാനുള്ള തിടുക്കത്തിൽ കോളേജ് ഗേറ്റ് കടന്നു പുറത്ത് കടന്നതും, അവൻറെ മുന്നിലേക്ക് കഥയിലെ വില്ലൻ ഉരുണ്ട് ഉരുണ്ട് വന്നു.
കോളേജിലെ ഫുട്ബോൾ കമ്പക്കാർ കളിച്ചുകൊണ്ടിരുന്ന പന്ത്, ഗ്രൗണ്ടിനു പുറകിലെ റോഡും കടന്ന്, അവൻറെ അടുത്ത് വരേണ്ട ഒരു കാര്യവും ഇല്ല. അതിലുള്ള ചതി മനസ്സിലാക്കാതെ, പൊതുവെ പരോപകാരി ആയ അവൻ, അത് കളിച്ച് കൊണ്ടിരുന്നവർക്ക് തിരികെ തട്ടിക്കൊടുക്കുവാൻ സ്വാഭാവികമായും ആഗ്രഹിച്ചു.
അവൻറെ ഉദാര മനസ്സിനെ പ്രോത്സാഹിപ്പിക്കാൻ പോരുന്ന കുറച്ചു തരുണീമണികൾ അവിടെ നിന്നിരുന്നത് ആരവമിടുന്ന ഗാലറിയും, അവൻ ഗോളടിക്കാൻ പായുന്ന സ്ട്രൈക്കറുമായി മാറി. സർവ്വ ശക്തിയും എടുത്ത് ആഞ്ഞൊരടി..ഗാലറിയും, ഗ്രൗണ്ടും, സ്ട്രൈക്കറും സ്തംഭിച്ചു നിന്നു. പന്ത് ചെന്ന് തരുണീ മണികളിൽ ഒരുവളുടെ എവിടെയോ കൊണ്ടു..
ഗാലറിയുടെ ആരവം മാറി പൊട്ടിച്ചിരി ആകുന്നത് അവനറിഞ്ഞു. ആ ശബ്ദം നേർത്ത് ഇല്ലാതാകുന്നതും, കണ്ണിൽ ഇരുട്ട് കയറുന്നതും പോലെ തോന്നി. ഒന്നും കാണാൻ പറ്റുന്നില്ല. അവനെ ദഹിപ്പിക്കാൻ പോരുന്ന ഒരു നോട്ടം മാത്രം അവൻ കണ്ടു. "സോറി" എന്ന് പറഞ്ഞത്, വെള്ളമില്ലാത്ത ടാപ്പ് തുറക്കുമ്പോൾ വരുന്ന കാറ്റ് മാത്രമായി.
രക്ഷകനെ പോലെ അവർക്ക് പോകാനുള്ള ബസ്സ് വന്നത്, രംഗം വേഗം വസന്തന് അനുകൂലമാക്കി. തിരിഞ്ഞ് നോക്കാതെ നേരെ വീട്ടിലേക്ക് വെച്ച് പിടിപ്പിച്ചു.
നടക്കുന്ന വഴിയിലും, അന്ന് രാത്രി മുഴുവനും അതോർത്തു തലപുകഞ്ഞു. എത്ര ആലോചിച്ചിട്ടും, ആ കണ്ണുകളുടെ ഉടമയെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. മനസ്സിൽ കുറ്റബോധം തിളച്ച് മറിയാൻ തുടങ്ങി. അതിറക്കി വെച്ചില്ലെങ്കിൽ, പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികം ആകുമെന്ന് മോഹൻലാൽ പറഞ്ഞ് തന്നിട്ടുള്ളത് ഓർത്തു. എങ്ങിനെയൊക്കെയോ ആ രൂപം മനസ്സിൽ വരുത്തി. നാളെ ക്ഷമ ചോദിച്ചിട്ട് തന്നെ കാര്യം എന്നുറപ്പിച്ച് കിടന്നു.
അടുത്ത ദിവസം കോളേജിൽ ചെന്ന്, മനസ്സിൽ കരുതിയ രൂപത്തെ തിരയുകയായിരുന്നു ആദ്യത്തെ ഉദ്യമം. കാന്റീൻ, ലൈബ്രറി, വരാന്തകൾ, പ്രണയ മരച്ചുവടുകൾ.. എല്ലായിടത്തും അവൻറെ കണ്ണ് പരതി. കണ്ടില്ല! അവസാനമതാ കോണിപ്പടികൾ ഇറങ്ങി വരുന്നു. മനസ്സിൽ കരുതിയ അതേ രൂപം. യാന്ത്രികത മാറ്റാനുള്ള അവസരം ഇതാ വന്നിരിക്കുന്നു! അവൻ വിനയത്തോടെ അടുത്ത് ചെന്നു. ഒരു വിറയലും, വിയർക്കലും അനുഭവപ്പെട്ടു എങ്കിലും, ക്ഷമ പറയാതെ പോകുന്ന പ്രശ്നമില്ല!
സമപ്രായക്കാരെ പോലും അപരിചിതരായാൽ, ചേച്ചി, ചേട്ടാ എന്ന് വിളിക്കുന്ന ഒരു നല്ല(?) ശീലം കൂടി അവനുണ്ടായിരുന്നു. മുന്നിൽ നിൽക്കുന്നയാൾ ബഹുമാനിക്കപ്പെടെണ്ടത് തന്നെ. വസന്തൻ വിനയകുലീനനായി.
"ചേച്ചി.."..ആ വിളി തീരെ പ്രതീക്ഷിച്ചില്ലെങ്കിലും, ആ കുട്ടി അവനെ നോക്കി
" ചേച്ചി...പന്ത്" എന്ന് പറഞ്ഞതും, " എന്ത്... അനാവശ്യം പറയുന്നോ ? " എന്ന് ആക്രോശിച്ച് അവൻറെ സർവ്വ നാഡീ ഞരമ്പുകളും തളർത്തുന്ന ഒരു നോട്ടവും നോക്കി, അവിടമാകെ ഇളക്കി മറിച്ചിട്ട്, "ആൻസി" പാഞ്ഞു പോയി. തലേന്നുണ്ടായ അതേ അനുഭവം. കുറെ നക്ഷത്രങ്ങളെ മാത്രം കാണാം. മനസ്സിലെ കുറ്റബോധം തിളച്ചു, മറിഞ്ഞു, കവിഞ്ഞൊഴുകി..ഒഴുകിക്കൊണ്ടേ ഇരുന്നു..
കോളേജിലെ ഫുട്ബോൾ കമ്പക്കാർ കളിച്ചുകൊണ്ടിരുന്ന പന്ത്, ഗ്രൗണ്ടിനു പുറകിലെ റോഡും കടന്ന്, അവൻറെ അടുത്ത് വരേണ്ട ഒരു കാര്യവും ഇല്ല. അതിലുള്ള ചതി മനസ്സിലാക്കാതെ, പൊതുവെ പരോപകാരി ആയ അവൻ, അത് കളിച്ച് കൊണ്ടിരുന്നവർക്ക് തിരികെ തട്ടിക്കൊടുക്കുവാൻ സ്വാഭാവികമായും ആഗ്രഹിച്ചു.
അവൻറെ ഉദാര മനസ്സിനെ പ്രോത്സാഹിപ്പിക്കാൻ പോരുന്ന കുറച്ചു തരുണീമണികൾ അവിടെ നിന്നിരുന്നത് ആരവമിടുന്ന ഗാലറിയും, അവൻ ഗോളടിക്കാൻ പായുന്ന സ്ട്രൈക്കറുമായി മാറി. സർവ്വ ശക്തിയും എടുത്ത് ആഞ്ഞൊരടി..ഗാലറിയും, ഗ്രൗണ്ടും, സ്ട്രൈക്കറും സ്തംഭിച്ചു നിന്നു. പന്ത് ചെന്ന് തരുണീ മണികളിൽ ഒരുവളുടെ എവിടെയോ കൊണ്ടു..
ഗാലറിയുടെ ആരവം മാറി പൊട്ടിച്ചിരി ആകുന്നത് അവനറിഞ്ഞു. ആ ശബ്ദം നേർത്ത് ഇല്ലാതാകുന്നതും, കണ്ണിൽ ഇരുട്ട് കയറുന്നതും പോലെ തോന്നി. ഒന്നും കാണാൻ പറ്റുന്നില്ല. അവനെ ദഹിപ്പിക്കാൻ പോരുന്ന ഒരു നോട്ടം മാത്രം അവൻ കണ്ടു. "സോറി" എന്ന് പറഞ്ഞത്, വെള്ളമില്ലാത്ത ടാപ്പ് തുറക്കുമ്പോൾ വരുന്ന കാറ്റ് മാത്രമായി.
രക്ഷകനെ പോലെ അവർക്ക് പോകാനുള്ള ബസ്സ് വന്നത്, രംഗം വേഗം വസന്തന് അനുകൂലമാക്കി. തിരിഞ്ഞ് നോക്കാതെ നേരെ വീട്ടിലേക്ക് വെച്ച് പിടിപ്പിച്ചു.
നടക്കുന്ന വഴിയിലും, അന്ന് രാത്രി മുഴുവനും അതോർത്തു തലപുകഞ്ഞു. എത്ര ആലോചിച്ചിട്ടും, ആ കണ്ണുകളുടെ ഉടമയെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. മനസ്സിൽ കുറ്റബോധം തിളച്ച് മറിയാൻ തുടങ്ങി. അതിറക്കി വെച്ചില്ലെങ്കിൽ, പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികം ആകുമെന്ന് മോഹൻലാൽ പറഞ്ഞ് തന്നിട്ടുള്ളത് ഓർത്തു. എങ്ങിനെയൊക്കെയോ ആ രൂപം മനസ്സിൽ വരുത്തി. നാളെ ക്ഷമ ചോദിച്ചിട്ട് തന്നെ കാര്യം എന്നുറപ്പിച്ച് കിടന്നു.
അടുത്ത ദിവസം കോളേജിൽ ചെന്ന്, മനസ്സിൽ കരുതിയ രൂപത്തെ തിരയുകയായിരുന്നു ആദ്യത്തെ ഉദ്യമം. കാന്റീൻ, ലൈബ്രറി, വരാന്തകൾ, പ്രണയ മരച്ചുവടുകൾ.. എല്ലായിടത്തും അവൻറെ കണ്ണ് പരതി. കണ്ടില്ല! അവസാനമതാ കോണിപ്പടികൾ ഇറങ്ങി വരുന്നു. മനസ്സിൽ കരുതിയ അതേ രൂപം. യാന്ത്രികത മാറ്റാനുള്ള അവസരം ഇതാ വന്നിരിക്കുന്നു! അവൻ വിനയത്തോടെ അടുത്ത് ചെന്നു. ഒരു വിറയലും, വിയർക്കലും അനുഭവപ്പെട്ടു എങ്കിലും, ക്ഷമ പറയാതെ പോകുന്ന പ്രശ്നമില്ല!
സമപ്രായക്കാരെ പോലും അപരിചിതരായാൽ, ചേച്ചി, ചേട്ടാ എന്ന് വിളിക്കുന്ന ഒരു നല്ല(?) ശീലം കൂടി അവനുണ്ടായിരുന്നു. മുന്നിൽ നിൽക്കുന്നയാൾ ബഹുമാനിക്കപ്പെടെണ്ടത് തന്നെ. വസന്തൻ വിനയകുലീനനായി.
"ചേച്ചി.."..ആ വിളി തീരെ പ്രതീക്ഷിച്ചില്ലെങ്കിലും, ആ കുട്ടി അവനെ നോക്കി
" ചേച്ചി...പന്ത്" എന്ന് പറഞ്ഞതും, " എന്ത്... അനാവശ്യം പറയുന്നോ ? " എന്ന് ആക്രോശിച്ച് അവൻറെ സർവ്വ നാഡീ ഞരമ്പുകളും തളർത്തുന്ന ഒരു നോട്ടവും നോക്കി, അവിടമാകെ ഇളക്കി മറിച്ചിട്ട്, "ആൻസി" പാഞ്ഞു പോയി. തലേന്നുണ്ടായ അതേ അനുഭവം. കുറെ നക്ഷത്രങ്ങളെ മാത്രം കാണാം. മനസ്സിലെ കുറ്റബോധം തിളച്ചു, മറിഞ്ഞു, കവിഞ്ഞൊഴുകി..ഒഴുകിക്കൊണ്ടേ ഇരുന്നു..