Tuesday, November 24, 2015

പട്ടാഭിഷേകം കഴിഞ്ഞപ്പോൾ നല്കപ്പെട്ട
കറുത്ത തുണിയാലവർ മനസ്സ് കെട്ടി..
നല്ല ദിനങ്ങലിലൊന്നിൽ,
ചോരയിറ്റു വീഴുന്ന പച്ചമാംസത്തിനു
കാവലിരുന്നനുചരർ  ഉറക്കെ ചിരിച്ചു,
ഉറക്കം വരാത്ത രാത്രികളിൽ
ശ്മശാനത്തിലേക്ക് നടന്നു,
ആത്മാക്കളുടെ പൊട്ടിക്കരച്ചിൽ
കേട്ടവർ സ്വസ്ഥമായുറങ്ങി..
നിശ്ശബ്ദ വാചാലതയാൽ
രാജാവശ്വമേധം നടത്തി..
സ്മൃതികളിലൊളിപ്പിച്ച പൈതൃകം
പിടി കൊടുക്കാതെ തെന്നിക്കളിച്ചു

No comments:

Post a Comment