ചിങ്ങം വന്നതറിഞ്ഞിട്ടും
ചിണുങ്ങി നിൽക്കുവതെന്തു നീ
ചെണ്ടുമല്ലീ ?
തളരാതെ വാടാതെ
കളം നിറയ്ക്കാൻ
നീയല്ലാതാരു ഭൂവിൽ ?
-------------------------------------------
തുമ്പുപോലുമില്ല തുമ്പയുടെ
മുക്കിലുമില്ലാ മുക്കുറ്റി
കണികാണാനില്ല കാക്കപ്പൂ
നാട്ടുവഴിയിൽ, തളർവാതം
പിടിച്ചു കിടപ്പൂ കുറുന്തോട്ടി..
കൂട്ടില്ല, പാട്ടില്ല
ആർപ്പുവിളിയില്ലാ-
പൊന്നോണ മുറ്റത്ത്
തനിച്ചിരിക്കാൻ
ഞാനില്ല കൂട്ടരെ..
ചിണുങ്ങി നിൽക്കുവതെന്തു നീ
ചെണ്ടുമല്ലീ ?
തളരാതെ വാടാതെ
കളം നിറയ്ക്കാൻ
നീയല്ലാതാരു ഭൂവിൽ ?
-------------------------------------------
തുമ്പുപോലുമില്ല തുമ്പയുടെ
മുക്കിലുമില്ലാ മുക്കുറ്റി
കണികാണാനില്ല കാക്കപ്പൂ
നാട്ടുവഴിയിൽ, തളർവാതം
പിടിച്ചു കിടപ്പൂ കുറുന്തോട്ടി..
കൂട്ടില്ല, പാട്ടില്ല
ആർപ്പുവിളിയില്ലാ-
പൊന്നോണ മുറ്റത്ത്
തനിച്ചിരിക്കാൻ
ഞാനില്ല കൂട്ടരെ..
No comments:
Post a Comment