Tuesday, January 13, 2009

സ്വപ്നം

എൻ ഭൂമി നിർജ്ജീവമായിരുന്നു,
അതിൻ  ദാരിദ്ര്യത്തില്‍ ഞാന്‍ ദുഖിച്ചിരുന്നില്ല
വരണ്ട മണ്ണിന്‍ സുഗന്ധം ആസ്വദിക്കുകയായിരുന്നു
ആ മണ്ണിലെ നീരുറവയെ തേടിയലഞ്ഞില്ല

വരണ്ട മണ്ണിന്‍ ധൂളിപരന്നു, കാഴ്ച്ചയെ മങ്ങിച്ചപ്പോൾ
ധൂളിയെ ശമിപ്പിക്കാനുള്ള ആര്‍ദ്രതയ്ക്കായ്‌ കൊതിച്ചു‌
നീരുറവ തേടിയലയാന്‍ തുടങ്ങി
എന്‍ മണ്ണിലെ നീരുരവയേ ഞാന്‍ തിരിച്ചറിഞ്ഞില്ല

ഒരു നീരുറവയായ് അവള്‍ വന്നു
നീര്‍കണങ്ങള്‍ മണ്ണിനെ അര്‍ദ്രമാക്കിയപ്പോള്‍
മണ്ണിന്‍ മണം എന്നേ മത്തുപിടിപ്പിച്ചു‌
ആ മണ്ണില്‍ ഞാനൊരു തുമ്പപ്പൂ നട്ടൂ

തുളസി , തെച്ചി, ചെമ്പരത്തി
കാക്കപുവ്, നന്ദ്യാര്‍വട്ടം, ജമന്തി
മുല്ല, പനിനീര്‍പൂവ് ..
പൂന്തോട്ടംവളര്‍ന്നു

അവള്‍ വന്നത് ആന്തൂറിയത്തിനുവേണ്ടിയായിരുന്നു‌
ഞാനവള്‍ക്ക് തുമ്പപ്പൂ കൊടുത്തു
പിറ്റേന്നവള്‍ വന്നത് തെച്ചിപൂവും കൊണ്ടായിരുന്നു‌
അവള്‍ എന്‍ പൂന്തോട്ടം ധന്ന്യമാക്കി

അവള്‍ പ്രായത്തില്‍ കവിഞ്ഞു സംസാരിച്ചു
കാലത്തിനു മുന്പേ നടന്നൂ
അവള്‍ക്കെന്നും തെച്ചിപ്പൂവായിരുന്നൂ ഇഷ്ടം
ആ തെച്ചിപൂക്കള്‍ പിഴുതെടുത്തവളെനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു

എന്റെ  പനിനീര്‍പൂവിനു, അവളുടെ മറുപടി തുളസ്സിക്കതിരായിരുന്നൂ
അവൾക്കു കൊടുക്കാന്‍ ഞാന്‍ പനിനീര്‍പ്പൂക്കള്‍ കരുതിവച്ചൂ
അവയെ ഹൃദയത്തോട് ചെര്‍ത്തുവച്ചെന്‍ സ്നേഹമൂട്ടി വളര്‍ത്തി
വരുമവള്‍ ഒരിക്കലെന്‍ പനിനീര്‍പ്പൂവിനെന്നു മോഹിച്ചു

അവള്‍ പക്ഷെ എരിക്കിന്‍ പൂക്കള്‍ തേടിവന്നു
ഞാനവള്‍ക്ക് തുളസ്സിക്കതിര്‍ കൊടുത്തൂ
എന്‍ തെചിപ്പൂക്കളെല്ലാം അവള്‍ക്കായ്‌ അര്‍ച്ചന നടത്തി
പൂന്തോട്ടം വീണ്ടും നീരുരവയ്ക്കായ്‌ കൊതിച്ചൂ

എന്‍ തുമ്പപ്പൂക്കള്‍ അവളെ സമാശ്വസ്സിപ്പിച്ചൂ..
കരുതിവച്ചിരുന്ന പനിനീര്പൂക്കള്‍ ഞാനവള്‍ക്ക് നീട്ടി
അവ വാങ്ങി അവള്‍ മന്ദസ്മിതം തൂകി
ഞാനെന്‍ പൂന്തോട്ടം അവള്‍ക്കായ്‌ സമര്‍പ്പിച്ചു

വസന്തം കഴിഞ്ഞു, കാറ്റില്‍ പൂകളെല്ലാം കൊഴിഞ്ഞൂ
ഇതളുകള്‍ എന്‍ മുഖത്താഞ്ഞടിച്ചൂ
അവ മൃദുലം ആയിരുന്നില്ലാ
കൈത്തലം മുഖത്തെ തഴുകി ശോണിമ അറിഞ്ഞു

അവ പനിനീര്‍ പൂവല്ലായിരുന്നൂ
മുഖത്താഞ്ഞടിച്ച ധൂളികൂപം ആയിരുന്നൂ
വിജനമായ മരുഭൂമിയില്‍, ഞാന്‍ ഏകാനായിരുന്നൂ
വിജനമായ മരുഭൂമിയിൽ, ‍ഞാന്‍ ഏകാനായിരുന്നൂ...

No comments:

Post a Comment