Sunday, November 23, 2014

കണ്ണീരോടെയിന്നെൻ പെട്ടികെട്ടുമ്പോൾ
സ്മൃതിമണ്ഡലത്തിലോടിയെത്തുന്ന
ബാല്യത്തിലകലും ട്രങ്ക്പെട്ടി നോക്കി
കൊതിച്ച കണ്ണീരുമിതു തന്നെയോ ?

Wednesday, November 19, 2014

തെളിഞ്ഞ ആകാശത്തിൽ വെളിച്ചത്തിന് ശക്തി കുറഞ്ഞു താഴേക്ക്‌ പതിക്കുന്ന സൂര്യനെ കണ്ടുകൊണ്ടാണ് ഞാനിന്നു തീരത്തിലേക്ക് ചെന്നത്. മുഖാമുഖം ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ, അവിടെനിന്നോ കടന്നു വന്ന മേഘക്കൂട്ടങ്ങൾക്കിടയിലേക്ക് ആ മുഖം ഊളിയിട്ടതോ, മേഘക്കൂട്ടം മറച്ചതോ. അരിച്ചിറങ്ങുന്ന ഓരോ പ്രകാശകണത്തിനും ഒരുപാടു തിളക്കമായിരുന്നു. പഴുതിലൂടെ അരിച്ചിറങ്ങുന്ന പ്രകാശം നോക്കി ഞാൻ നിന്നു. റഫീഖ് അഹമ്മദിൻറെ വരികളിലൂടെ ഞാൻ ആ വെളിച്ചത്തെ എന്നിൽ പിടിച്ചു നിർത്തൻ ശ്രമിച്ചു.. "മരണമെത്തുന്ന നേരത്ത് നീയെൻറെയരികിൽ ഇത്തിരി നേരം ഇരിക്കണേ..."  കടലിന്റെ നിറം നീലയിൽ നിന്നും പച്ചയിലെക്കും പിന്നെ കറുപ്പിലേക്കും സംക്രമിച്ചു. ഒരു തണുത്ത നിശ്വാസമായി കുളിർകാറ്റ് ആശ്വസിപ്പിക്കാനെത്തി. അപ്പോളേക്കും ചുറ്റും ഇരുൾ വ്യാപിച്ചിരുന്നു.

Friday, November 14, 2014

പുലരിയിലെൻ കപോലത്തെ
തഴുകിയൊരിളം ചൂടായിരുന്നു നീ
ജ്വലിച്ചു പൊന്തി പകർന്നു തപനം
ഇന്നെനിലേക്ക് നീളുന്നൊരീ
കരം കവർന്നടുത്തുവന്നൊരാ
തുടുത്ത കവിൾ തലോടിടട്ടെ ഞാൻ



Saturday, November 8, 2014

അങ്ങകലെ,
പ്രണയപീയൂഷവുമായ്
നിന്നധരങ്ങളെന്നെ
മാടി വിളിക്കുമ്പോൾ
കാത്തിരിപ്പിൻറെ
ഓരോ നിമിഷങ്ങൾക്കും
യുഗാന്തരങ്ങളോളം ദൈർഘ്യം..
പറന്നു വന്നു,
നിൻ ചൊടികളിലൊളിപ്പിച്ചിരിക്കുന്ന
രാഗതന്ത്രികൾ മീട്ടി
അനുരാഗ സംഗീതം
ശ്രവിക്കുവാൻ മോഹം..
മൃദു ചുംബനങ്ങളാൽ
നിൻ മൃദുല വികാരങ്ങൾ
തഴുകിയുണർത്തുമ്പോൾ,
അറിയാതെ പൊഴിക്കും
തേൻ കണങ്ങളൊക്കെയും
അമൃതായ് നുകരുവാൻ മോഹം..
അതിവേഗം പടരുമാ
രതിലോല വല്ലിയിൽ
ചുറ്റി പടർന്ന് മത്സരിക്കുവാൻ,
ചുറ്റിപുണരുമാ ആവേശ മൂർച്ചയിൽ
അലിഞ്ഞൊന്നാകുവാൻ ,
പിന്നെ, അയഞ്ഞു, തളർന്ന്
അയവിറക്കും മേനിയിൽ
അനുരാഗ ചിത്രം വരയ്ക്കുവാൻ മോഹം..

Sunday, November 2, 2014

ചുംബിക്കാനോടിക്കൂടും ചുണ്ടുകളെ,
ചുമ്മാ ചുറ്റുമൊന്നു നോക്കിയാലും
ചുംബിക്കാൻ തുടിക്കും ചുണ്ടുകൾ
തുടിച്ചാലും അനീതിയെ പ്രതിരോധിക്കാൻ
ചുംബനത്തിൻ ചൂടിനാൽ തിളയ്ക്കും രക്തം
തണുത്തുറഞ്ഞു കിടക്കുന്നല്ലോ പലതിലും