Sunday, September 29, 2013

ദുർഗ്ഗ

ദുശാസ്സന കേസരികൾ മുടിക്കുത്തും, മടിക്കുത്തും അഴിക്കുമ്പോൾ
രോദനങ്ങളിൽ പോലും അവതരിക്കാത്ത
അവതാര "പുരുഷന്മാർ" ഇല്ലാത്തപ്പോൾ
ചെറുത്തുനിൽപ്പെൻ മാനവും ജീവനും കവരുമ്പോൾ
സർവ്വം സഹയായ്, ഇഷ്ട വരദായിനിയായ്
ശുഭ്രകപോതം പറത്തിക്കളിക്കുവാൻ
മൂഡയല്ല, അബലയല്ലിന്നു  ഞാൻ
കണ്ണിൽ തീജ്ജ്വാല പടർത്തിയും
രൗദ്രഭാവത്തിൽ ആക്രോശിച്ചും
കാട്ടാള വർഗ്ഗമെ, കൊയ്തെടുത്തു ഹാരമണിയും ഞാൻ
ചിന്നിച്ചിതറിയ ചുടുചോരകൊണ്ട് തിലകം വരയ്ക്കും
അഴിച്ചമുടിക്കെട്ട് കുട്ടുകയില്ല ഞാൻ
നിൻറെ വംശമവസാനിക്കുംവരെ 

No comments:

Post a Comment