Sunday, June 23, 2013

അടയാളങ്ങൾ

പെറ്റു വീഴുമ്പോളെ  അടയാളങ്ങൾ തിരയുന്നു
ആണോ, പെണ്ണോ..കെട്ടുന്നു അതിർ വരമ്പുകൾ
നാമം ചൊല്ലുമ്പോൾ ഓർക്കണം മതത്തിനു ചെര്ന്നതോ എന്ന്
അങ്ങിനെ ഞങ്ങൾ അബ്ദുള്ളയും , പത്രോസും, രാമനുമായി

വിദ്യാലയത്തിൽ ചെല്ലുമ്പോൾ ചൊല്ലണം ജാതിയും ഉപജാതിയും
മുന്നോക്കം-പിന്നാക്കം ന്ശ്ചയിച്ചു അവകാശങ്ങൾ അടയാളപ്പെടുത്തുന്നു
കൗമാരത്തിൽ..
മുറിച്ചു മാറ്റിയും, കുറുകെ കെട്ടിയും, തളിച്ചും  അടയാളങ്ങൾ ഉറപ്പിക്കുന്നു
അങ്ങിനെ ഞങ്ങൾ ഇടത്തും , വലത്തും മുണ്ടുടുത്തും
ദൈവങ്ങളെ കഴുത്തിൽ തൂക്കിയും, മുടിയും മുഖവും മറച്ചും
കുങ്കുമം തൊട്ടും  തെളിയിച്ചു പോന്നു
ഞങ്ങളാരെന്നും നിങ്ങളാരെന്നും

അടയാളങ്ങൾ , അവ നേടിത്തന്നു, നിഷേധിച്ചു അവകാശങ്ങൾ
കൊഴുത്തു വീർപ്പിച്ചു , പട്ടിണിക്കിട്ടു
അവ നേടിത്തന്നു അഭിമാനവും, അപമാനവും
എങ്കിലും ഞങ്ങൾ വളർന്നു ..

വളർന്നു വന്നപ്പോൾ, പുതു അടയാളങ്ങൾ ചാർത്തി ഞങ്ങൾ
പേരിനു പിന്നിൽ ചേർത്ത് പറഞ്ഞു
ഞങൾ നിങ്ങളിൽ നിന്നും ഉയരത്തിൽ ആണെന്ന്
ബഹുമാനിച്ചു, മുകളിലെ അടയാളങ്ങളെ
അങ്ങിനെ ഞങ്ങൾ മേൽപ്പോട്ടു നോക്കികളുടെ പിന്മുറക്കാർ ആയി
ചങ്ങലയിൽ മുകളിരിക്കുന്നവർ കീഴോട്ടു നോക്കി ഇളിച്ചു കട്ടി..

മുതു മുത്തച്ചന്മാർ കുഴിയിലും , പഞ്ച ഭൂതങ്ങളിലും
മുൻ അടയാളങ്ങൾ തേടി കുഴഞ്ഞു..
ചിലർ ഇതെല്ലാം കണ്ടു ഊറി ഊറി ചിരിച്ചു..

No comments:

Post a Comment