Tuesday, June 25, 2013

പ്രണയം

കോവിലിൽ നെയ്ത്തിരിയുടെ അരണ്ട വെളിച്ചത്തിൽ ആണ് അവൻ  ആദ്യം അവളെ കണ്ടത്. അന്നവളുടെ മുഖത്തിന്റെ കാന്തിയും , പട്ടു പാവാടയുടെ വർണ്ണ പൊലിമയും ആയിരുന്നു അവനിഷ്ടം .
കാലം കടന്നുപോയി, അവർ അക്ഷരങ്ങളെ സ്നേഹിച്ചു തുടങ്ങി, ശബ്ദത്തെ സ്നേഹിച്ചു തുടങ്ങി, കാഴ്ചയെ സ്നേഹിച്ചു തുടങ്ങി. കാണാതെയും, സംസാരിക്കാതെയും ദിനങ്ങൾ നീക്കുന്നതസാധ്യമായി. അരണ്ട വെളിച്ചത്തിൽ അവർ ഇക്കിളികൂട്ടി തുടങ്ങി.
കാലം വീണ്ടും കടന്നു പോയി. അവനവളെ, നിഴൽ വീഴാത്ത വെള്ള വെളിച്ചത്തിൽ കാണുന്നതായി ഇഷ്ടം. പട്ടുപാവടയെക്കാൾ അവനിഷ്ടം  അവളുടെ മേനിയഴകായി . ആ മേനിയെ തഴുകി  അവനവളുടെ ഹൃദയം കടിച്ചെടുത്തു.അങ്ങിനെ അവനവളെ ഹൃദയം ഇല്ലാത്തവൾ ആക്കി. ഹൃദയമില്ലാതെ അവളെങ്ങിനെ ജീവിക്കും? അതുകൊണ്ട് അവൾ വേറെ ഒരു ഹൃദയത്തിൽ കുടിയേറി. പറിച്ചെടുക്കാൻ പുതു ഹൃദയം തേടി അവനലഞ്ഞു. 

No comments:

Post a Comment