Sunday, July 28, 2013

കുമിള

ഏകാന്തധ്യാനത്തിൽ മയങ്ങുമ്പോൾ മുഖത്ത് പതിച്ച  ഒരു നീർക്കണം അവനെ തൊട്ടുണർത്തി. കണ്ണുനീരോ, മഞ്ഞു തുള്ളിയോ എന്ന് അത്ഭുതം കൂറി, കൈവെള്ളയിൽ എടുത്തു താലോലിച്ചു. സ്നേഹവും മോഹങ്ങളും ചാലിച്ചപ്പോൾ അത് കുമിളകളായി രൂപാന്തരപ്പെട്ടു - വർണ്ണരഹിതമായ അനേകം കുമിളകൾ. അവയ്ക്കിടയിൽ അവനവന്റെ ഏകാന്തത മറന്നു. അവയെ സ്വസ്ഥമായ്, സൂക്ഷ്മമായ്‌ , ചാഞ്ഞും ചെരിഞ്ഞും നിരീക്ഷിച്ചു. വർണ്ണങ്ങൾ, പല വർണ്ണങ്ങൾ കണ്ടവൻ സന്തോഷിച്ചു. കണ്ണുകൾക്ക്‌ കൂടുതൽ ആനന്ദം നൽകുന്നവയെ കൂടുതൽ താലോലിച്ചു. അവയിൽ ചിലതിൽ അവന്റെ പ്രതിബിംബം കണ്ടു. വെളിച്ചത്തിനനുസരിച്ചു പല വർണ്ണങ്ങൾ കണ്ടു. എപ്പോളൊക്കെയോ ഇരുട്ട് മൂടി കാഴ്ച മങ്ങിച്ചപ്പോൾ, സംശയിച്ചു വർണ്ണങ്ങൾ മാഞ്ഞുവോ, അതോ കുമിള തന്നെ മാഞ്ഞുവോ..

No comments:

Post a Comment