കവി ബോധി വൃക്ഷത്തിൻ ശിഖിരത്തിൽ ഇരുന്നു
മധുചഷകം നുകർന്ന് സ്വപ്നം കണ്ടു..
മിന്നൽ കാട്ടിയ വഴിയിലുടെ കാർമേഘങ്ങൾ ദൂതുമായി പോയി..
പ്രണയ സുരഭില ലോകം തീർത്തങ്ങിനെ
നിർവൃതി പൂണ്ടു രമിച്ചിരുന്നു ..
മഴവെള്ള പാച്ചിലിൽ നാടും നഗരവും ഒലിച്ചിറങ്ങി..
വേരുകൾ അറ്റുപോകുന്നതറിയാതെ , കാവ്യദളങ്ങൾ പിറവി കൊണ്ടു..
ദൂരെ തെരുവിൽ,
തളർന്നുറങ്ങും പ്രണയത്തിൻ ബാക്കിപത്രത്തെ ഒത്തുക്കി കിടത്തി,
പ്രണയിനി അവൾ ഞെങ്ങിയും ഞെരുങ്ങിയും രതിപകർന്നു..
ഉന്മാത നൃത്തത്തിലും ജാരൻ പിഞ്ചുമേനിയെ ഒളിഞ്ഞു നോക്കി.
എച്ചിൽ തൊട്ടിലിൽ പിഞ്ചുബാലൻ നായയുമായി മത്സരിച്ചു..
താഴെ, ധ്യാന നിമാഗ്നനായ് സിദ്ദാർഥൻ പൊരുളിനായ് ഉഴറി..
അന്തപ്പുരങ്ങളിൽ യശോധരമാർ ചൂടിനായ് പരതി..
പാപത്തിൻ കറ ഏറ്റുവാങ്ങി
മഹാകാവ്യങ്ങളും തത്ത്വ സംഹിതകളും പിറവി കൊണ്ടു..
മധുചഷകം നുകർന്ന് സ്വപ്നം കണ്ടു..
മിന്നൽ കാട്ടിയ വഴിയിലുടെ കാർമേഘങ്ങൾ ദൂതുമായി പോയി..
പ്രണയ സുരഭില ലോകം തീർത്തങ്ങിനെ
നിർവൃതി പൂണ്ടു രമിച്ചിരുന്നു ..
മഴവെള്ള പാച്ചിലിൽ നാടും നഗരവും ഒലിച്ചിറങ്ങി..
വേരുകൾ അറ്റുപോകുന്നതറിയാതെ , കാവ്യദളങ്ങൾ പിറവി കൊണ്ടു..
ദൂരെ തെരുവിൽ,
തളർന്നുറങ്ങും പ്രണയത്തിൻ ബാക്കിപത്രത്തെ ഒത്തുക്കി കിടത്തി,
പ്രണയിനി അവൾ ഞെങ്ങിയും ഞെരുങ്ങിയും രതിപകർന്നു..
ഉന്മാത നൃത്തത്തിലും ജാരൻ പിഞ്ചുമേനിയെ ഒളിഞ്ഞു നോക്കി.
എച്ചിൽ തൊട്ടിലിൽ പിഞ്ചുബാലൻ നായയുമായി മത്സരിച്ചു..
താഴെ, ധ്യാന നിമാഗ്നനായ് സിദ്ദാർഥൻ പൊരുളിനായ് ഉഴറി..
അന്തപ്പുരങ്ങളിൽ യശോധരമാർ ചൂടിനായ് പരതി..
പാപത്തിൻ കറ ഏറ്റുവാങ്ങി
മഹാകാവ്യങ്ങളും തത്ത്വ സംഹിതകളും പിറവി കൊണ്ടു..
No comments:
Post a Comment