രാജ്യം അടുത്ത തെരഞ്ഞെടുപ്പിന്റെ സന്നാഹങ്ങൾ തുടങ്ങി കഴിഞ്ഞു. ഇത്തരുണത്തിൽ നമ്മുടെ ജനാധിപത്യം ഒന്ന് ചർച്ച ചെയ്യപ്പെടുന്നത് നന്നായിരിക്കും. ഒരു പരിഷ്കരണത്തിന്റെ ഭാഗമായി, പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിദ്ദേശം നൽകി കഴിഞ്ഞു - രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങളിൽ മാർഗ്ഗ നിർദ്ദേശം കൊണ്ടുവരണമെന്ന്. പ്രകടന പത്രിക ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു ജാലവിദ്യ ആണ് ഇപ്പോൾ. എന്നാൽ അത് ഓരോ പാർട്ടിയും ജനങ്ങൾക്ക് കൊടുക്കുന്ന ഉറപ്പാണ്. അങ്ങിനെ കൊടുക്കുന്ന ഉറപ്പുകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സംവിധാനം വേണം. ഒരു ഉപഭോക്താവിന് കിട്ടുന്ന ഒരു ഉറപ്പാണ് അത്. അത് നിയമപരമായി രാഷ്ട്രീയ പാർട്ടികളുടെ ബാദ്ധ്യത ആകണം. ഓരോ പ്രകടന പത്രികയും ഒരു വാഗ്ദാനം എന്ന രീതിയിൽ നിയമപരമായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇതോടൊപ്പം ആലോചിക്കേണ്ട വേറൊരു കാര്യം തെരങ്ങേടുക്കുന്നതോടൊപ്പം തിരസ്കരിക്കാനും ഉള്ള അവകാശം വേണം എന്നതാണ്. മോശമായത്തിൽ നിന്നും, നല്ലത് തെരഞ്ഞെടുക്കേണ്ട ഗതികേടോ, അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ആണ് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്. ഇവരിൽ ആരെയും വേണ്ട എന്ന് പറയാനുള്ള അവകാശവും വേണം. ഇത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കാതെയും നോക്കണം. പ്രജകളിൽ ഒരാളെ തെരഞ്ഞെടുത്തു രാജാവാക്കുന്നതാണ് ഇപ്പോളത്തെ ജനാധിപത്യം.
ഇതോടൊപ്പം ആലോചിക്കേണ്ട വേറൊരു കാര്യം തെരങ്ങേടുക്കുന്നതോടൊപ്പം തിരസ്കരിക്കാനും ഉള്ള അവകാശം വേണം എന്നതാണ്. മോശമായത്തിൽ നിന്നും, നല്ലത് തെരഞ്ഞെടുക്കേണ്ട ഗതികേടോ, അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ആണ് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്. ഇവരിൽ ആരെയും വേണ്ട എന്ന് പറയാനുള്ള അവകാശവും വേണം. ഇത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കാതെയും നോക്കണം. പ്രജകളിൽ ഒരാളെ തെരഞ്ഞെടുത്തു രാജാവാക്കുന്നതാണ് ഇപ്പോളത്തെ ജനാധിപത്യം.
No comments:
Post a Comment